തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകൾക്ക് ആദ്യമായി സിനിമയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം പി. അഭിജിത്ത് സംവിധാനം ചെയ്ത 'അന്തര'ത്തിലൂടെ തമിഴ്നാട് സ്വദേശി എസ്.നേഘയ്‌ക്ക് ലഭിച്ചു. 50,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
തെരുവുജീവിതത്തിൽ നിന്ന് വീട്ടമ്മയിലേക്ക് മാറുന്ന ആത്മസംഘർഷങ്ങളെ നേഘ തന്മയത്വത്തോടെ അവതരിപ്പിച്ചെന്ന് ജൂറി വിലയിരുത്തി.
ഷെറി ഗോവിന്ദൻ - ടി.ദീപേഷ് കൂട്ടുകെട്ടിന്റെ 'അവനോവിലോന'യാണ് ട്രാൻസ്ജൻഡേഴ്സ് വിഭാഗത്തിൽ നിന്ന് അന്തിമഘട്ടത്തിലേക്ക് പ്രാഥമിക ജൂറി നൽകിയത്. എന്നാൽ ഈ സിനിമയിൽ ട്രാൻസ് വിഭാഗത്തിലെ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരത്തിന് അർഹതയുള്ളവരെ കണ്ടെത്താൻ കഴിയാതെ വതോടെ ഉപപട്ടികയിലുണ്ടായിരുന്ന അന്തരത്തെ അന്തിമ ജൂറി വിളിച്ചുവരുത്തുകയായിരുന്നു. 'മാധ്യമം' ദിനപത്രത്തിലെ സീനിയർ ഫോട്ടോഗ്രാഫറാണ് സംവിധായകൻ പി.അഭിജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |