കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിൽ സ്വിഫ്റ്റ് ബസ് വീണ്ടും കുടുങ്ങി. തൂണുകളിൽ ഉരഞ്ഞ് ബസിന്റെ വിൻഡോ ഗ്ലാസുകൾ പൊട്ടി. ഇന്നലെ രാവിലെയാണ് സംഭവം. കോഴിക്കോട് ബംഗളൂരു ബസാണ് കുടുങ്ങിയത്. ബസ് നടക്കാവിലെ കെ.എസ്.ആർ.ടി.സി റീജിയണൽ വർക്ക് ഷോപ്പിലേക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങുന്നത്.
തൂണുകളുടെ സുരക്ഷാവളയം മുറിച്ചുമാറ്റിയാണ് കഴിഞ്ഞ ദിവസം ബസ് പുറത്തെടുത്തത്. അതേസമയം സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.എസ്.ആർ.ടി.സി സി എം.ഡിക്ക് റിപ്പോർട്ട് സമർപ്പിക്കും. ബസ് പാർക്ക് ചെയ്യുമ്പോൾ ഡ്രൈവറുടെ ഭാഗത്ത് നിന്ന് അലംഭാവവും ടെർമിനലിലെ തൂണുകൾക്ക് ആവശ്യമുള്ള അകലമില്ലാത്തതുമാണ് തിരിച്ചടിയായതെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഡ്രൈവറുടെ വിശദമായ മൊഴികൂടി രേഖപ്പെടുത്തിയാവും ഡി.ടി.ഒ റിപ്പോർട്ട് സമർപ്പിക്കുക. ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റാനുളള ശുപാർശയുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |