തൃശൂർ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിർണയിച്ച അന്തിമ ജൂറിക്ക് മുന്നിൽ തന്റെ സിനിമ 'ധബാരി ക്യുരുവി' പ്രദർശിപ്പിക്കാതെ പൂഴ്ത്തിയെന്ന് സംവിധായകൻ പ്രിയനന്ദനൻ. പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുത്ത സിനിമ എന്തുകൊണ്ട് അന്തിമ ജൂറിക്ക് മുന്നിൽ വന്നില്ലെന്നത് അറിയണം. ഇതിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗോത്രവർഗ മേഖലയിൽ ചിത്രീകരിച്ച, ഗോത്രവർഗ പെൺകുട്ടികൾ അത്ഭുതകരമായ അഭിനയം കാഴ്ചവച്ച, ഗോത്രഭാഷയിലുള്ള ആദ്യ സിനിമയാണ് ധബാരി ക്യുരുവി. പുരസ്‌കാരം കിട്ടാത്തതിൽ വിദ്വേഷമോ ജൂറിയോട് അവമതിപ്പോ ഇല്ല. സമ്മാനർഹമായ സിനിമകൾ മോശമാണെന്ന് പറയില്ല.
മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പിനും പരാതി നല്കും. സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം. ആദ്യഘട്ടത്തിൽ സിനിമ ഉണ്ടായിരുന്നുവെന്നും അന്തിമഘട്ടത്തിൽ വന്നില്ലെന്നും പറയുന്ന ഓഡിയോസന്ദേശം തെളിവായി കിട്ടിയിട്ടുണ്ട്. ജൂറിയുടെ വിധി എല്ലാകാലത്തും മാനിച്ചിട്ടുണ്ടെന്നും പ്രിയനന്ദനൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |