തിരുവനന്തപുരം: കാട്ടു പന്നികളെ ഷോക്കേൽപ്പിച്ചോ സ്‌ഫോടകവസ്തുക്കളിലൂടെയോ കൊല്ലരുതെന്ന് സർക്കാർ. ജനവാസ കേന്ദ്രങ്ങളിൽ നാശവും മനുഷ്യർക്ക് ഭീഷണിയുമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശ സ്ഥാപന തലവന്മാർക്ക് അധികാരം നൽകി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകി. നിലവിൽ കാട്ടുപന്നികളെ വെടിവയ്‌ക്കാൻ അനുമതി നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്മാർക്കാണ്.
മറ്റ് നിബന്ധനകൾ
വെടിവയ്‌ക്കാൻ തോക്ക് ലൈസൻസുള്ളയാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം
വെടിവയ്ക്കേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ
കാട്ടുപന്നികളെ കൊല്ലുമ്പോൾ മനുഷ്യർക്കും സ്വത്തിനും ഇതര വന്യമൃഗങ്ങൾക്കും ഹാനിയുണ്ടാകരുത്
പന്നിയെ കൊന്നശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസർ തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തണം
കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം
കൊല്ലാനും സംസ്‌കരിക്കാനും ജനജാഗ്രതാ സമിതികളെ പ്രയോജനപ്പെടുത്താം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |