കോട്ടയം . വെസ്റ്റ് നിൽ പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. മഴ കനത്തതോടെ കൊതുകുകൾ പെരുകിയതിനാൽ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നാണ് പ്രധാന നിർദ്ദേശം. അതേസമയം ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും ജില്ലയിൽ വ്യാപകമാണ്. വെസ്റ്റ് നൈൽ പനി ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യം വിവിധ പ്രദേശങ്ങളിലുണ്ട്. ഡെങ്കി രോഗാണു ബാധിച്ച ഈഡിസ് കൊതുകുകൾ മനുഷ്യരെ കടിച്ചാൽ രോഗം പകരും. രോഗബാധിതരായ വ്യക്തികളിൽ നിന്ന് രക്തം സ്വീകരിക്കുക വഴിയും പകർന്നേക്കാം. കൊതുകുകളുടെ ഉറവിടം നശീകരിക്കുന്ന പ്രവർത്തനം വാർഡ് തലത്തിൽ ഊർജിതമാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല.
വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ.
കൂടിയ പനി, കഠിനമായ തലവേദന, കഴുത്ത് അനക്കാൻ സാധിക്കാതെ മുറുകിയിരിക്കുന്ന അവസ്ഥ.
പേശികൾ തളർന്ന് പക്ഷാഘാതം പോലുള്ള അവസ്ഥകളുണ്ടാകാം ചിലർ കോമയലേയ്ക്കും പോകാം.
എല്ലാ ലക്ഷണങ്ങളും രോഗബാധയേറ്റ എല്ലാവരിലും കാണാൻ സാധിക്കില്ല.
പ്രധാന നിർദേശങ്ങൾ.
കൊതുകുകളുടെ ഉറവിട നശീകരണം രോഗ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം. ചിരട്ട, പ്ലാസ്റ്റിക് കവർ, പാത്രങ്ങൾ, ചെടിച്ചട്ടികൾ മുതലായവയിൽ വെള്ളം കെട്ടിനിർത്തരുത്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തണം.
കൊതുക് കൂടുതലുള്ള മേഖലകൾ
എരുമേലി വാർഡ് 6.
ചങ്ങനാശേരി വാർഡ് 30.
ഏറ്റുമാനൂർ പാറേക്കടവ്.
പാലാ നഗരസഭ വാർഡ് 3.
കാണക്കാരി വാർഡ് 10.
കുറുപ്പന്തറ വാർഡ് 1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |