തിരുവനന്തപുരം: നിർദ്ധനരായ വൃക്കരോഗികൾക്ക് ആഴ്‌ചയിൽ 1000 രൂപ ക്രമത്തിൽ മാസം 4000 രൂപ നൽകുമെന്നതുൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള സഹായങ്ങൾ ഉൾപ്പെടുത്തി പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ മാർഗരേഖ തദ്ദേശ വകുപ്പ് പുറത്തിറക്കി. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി പൊതുവിഭാഗത്തിന് രണ്ടുലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്നുലക്ഷവുമായിരിക്കും. പട്ടികവർഗ വിഭാഗങ്ങൾക്ക് വരുമാന പരിധി ബാധകമല്ല. പ്രത്യേക പരിഗണന അർഹിക്കുന്ന ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ധനസഹായം ലഭിക്കാനും വരുമാന പരിധി തടസമാകില്ല.
ബഡ്സ് സ്‌കൂൾ സ്‌പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ, ഊരുകൂട്ട വോളന്റിയർമാർ തുടങ്ങിയവരുടെ വേതനം വർദ്ധിപ്പിക്കും. തുക തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. മൈക്രോ സംരംഭങ്ങൾ തുടങ്ങാൻ കുറഞ്ഞത് രണ്ടുപേരെങ്കിലുമുള്ള സംഘങ്ങൾക്ക് സബ്സിഡി ആനുകൂല്യങ്ങൾക്ക് അർഹത.
തൊഴിൽ ദായക
സംരംഭങ്ങൾക്ക് ധനസഹായം
തൊഴിൽദായക സംരംഭങ്ങൾ ആരംഭിക്കുന്നവരുടെ വരുമാനം പരിഗണിക്കാതെ ധനസഹായം. സ്വയം തൊഴിൽ സംരംഭക പ്രോജക്‌ടുകൾക്കുള്ള ആനുകൂല്യത്തിന് സംരംഭകന്റെ വാർഷിക വരുമാന പരിധി അഞ്ച് ലക്ഷമായി ഉയർത്തി. സംരംഭകർക്ക് പലിശ സബ്സിഡി, ടെക്നോളജി കൈമാറ്റ ഫണ്ട്, ടെക്നോളജി അപ്ഗ്രഡേഷൻ ഫണ്ട്, ഇന്നവേഷൻ ഫണ്ട്, സീഡ് സപ്പോർട്ട് ഫണ്ട് തുടങ്ങിയ ആശയങ്ങളും മാർഗരേഖയിലുണ്ട്.
മാലിന്യ സംസ്കരണം
ഖര മാലിന്യ സംസ്‌കരണത്തോടൊപ്പം ദ്രവ മാലിന്യ
സംസ്‌കരണത്തിനും കൂടുതൽ ധനസഹായം
സ്‌മാർട്ട് ഗാർബേജ് ആപ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും
കൃഷിക്ക് സബ്സിഡി
ചെറുകിട നാമമാത്ര കർഷകർക്ക് വരുമാന
പരിധി പരിഗണിക്കാതെ സബ്സിഡി
മൃഗസംരക്ഷണ, ക്ഷീരവികസന, മത്സ്യ മേഖലകളിലെ ഉത്പാദന
പ്രോജക്‌ടുകൾക്ക് സബ്‌സിഡി ആനുകൂല്യത്തിന് കുടുംബ വാർഷിക
പരിധി അഞ്ച് ലക്ഷം
'' തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച് പ്രാദേശിക സാമ്പത്തിക വികസനത്തിനാണ് ഇനി പ്രാധാന്യം നൽകുക.
എം.വി.ഗോവിന്ദൻ,
തദ്ദേശ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |