SignIn
Kerala Kaumudi Online
Saturday, 27 April 2024 8.40 AM IST

അങ്കണവാടികളിൽ ഇനി മുട്ടയും പാലും

nu

 കുട്ടികളെ വരവേറ്റ് പ്രവേശനോത്സവം

കൊല്ലം: സംസ്ഥാനത്തെ അങ്കവാടികളിൽ ഇത്തവണ ആഴ്ചയിൽ രണ്ടുദിവസം മുട്ടയും പാലും നൽകും. പ്രഭാത ഭക്ഷണത്തിൽ ഒരുദിവസം മുട്ടയും അടുത്ത ദിവസം പാലും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതാ - ശിശുക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കുക.

നിലവിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണം എന്നിവയാണ് നൽകുന്നത്. പ്രവേശനോത്സവത്തോടെയാണ് ജില്ലയിലെങ്ങും കുട്ടികളെ വരവേറ്റത്. അക്ഷരലോകത്തെത്തിയ കുരുന്നുകൾക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

അങ്കണവാടി പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് നോട്ടുബുക്ക്, കളർപെൻസിൽ, ക്രയോൺ, കിളിക്കൊഞ്ചൽ ബുക്ക് ലെറ്റ് എന്നിവ അടങ്ങിയ കിറ്റ് നൽകി. അടുത്ത ദിവസങ്ങളിൽ നടക്കുന്ന കണക്കെടുപ്പിലേ എത്ര കുട്ടികൾ ഇക്കൊല്ലം പുതുതായി പ്രവേശനം നേടിയെന്ന് വ്യക്തമാകൂ.

കുട്ടികളുടെ വളർച്ചാ നിരീക്ഷണം, അമ്മമാർക്കും ഗർഭിണികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും നൽകുന്ന ഭക്ഷണ പദ്ധതി, പോഷണം, ആരോഗ്യം, ശുചിത്വം ബോധവത്കരണം തുടങ്ങിയവയും അങ്കണവാടികളിലൂടെ നടന്നുവരുന്നു. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇത്തിക്കര 30-ാം നമ്പർ അങ്കണവാടിയിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു.

ജില്ലയിൽ ആകെ അങ്കണവാടികൾ: 2723

വിദ്യാർത്ഥികൾ: 39,000

ടീച്ചേഴ്സ്: 2723

ഹെൽപ്പർ: 2722

അങ്കണവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോനിട്ടറിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയിൽ സർവേ നടത്തി 3 മുതൽ 5 വയസുവരെയുള്ള കുട്ടികളെ കണ്ടെത്തി അങ്കണവാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഏകദേശം 11,000 കുട്ടികളാണ് ജില്ലയിൽ ഈ പ്രായത്തിലുള്ളത്.

ടിജു റേച്ചൽ തോമസ്

ഐ.സി.ഡി.എസ് ജില്ലാ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.