ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഇന്ധനവില വർദ്ധനയിൽ നട്ടംതിരിഞ്ഞ ജനം പെട്രോൾ പമ്പ് തകർത്തു. കറാച്ചിയിലെ പുരാണി സബ്സിമണ്ടിക്ക് സമീപമുള്ള പെട്രോൾ പമ്പിന് നേരെയാണ് പ്രതിഷേധക്കാർ ആക്രമണം നടത്തിയത്. പ്രകടനക്കാർ പമ്പിന് നേരെ കല്ലെറിയുകയും പമ്പിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.
രാജ്യത്ത് മറ്റിടങ്ങളിലും വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നുണ്ട്. അന്താരാഷ്ട്ര നാണയനിധിയുടെ ആവശ്യങ്ങൾക്ക് വഴങ്ങി സർക്കാർ ഇന്ധന സബ്‌സിഡി ഒഴിവാക്കിയതോടെ പെട്രോളിന് ലിറ്ററിന് 30 രൂപയാണ് വർദ്ധിച്ചത്. ജിന്നാ ബാഗ് ചൗക്കിൽ രോഷാകുലരായ പൗരന്മാർ ടയറുകൾ കത്തിച്ചു.
അതേസമയം, ഇന്ധനവില വർദ്ധിക്കാൻ ഇടയായത് മുൻ ഭരണാധികാരികൾ കാരണമാണെന്നാണ് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ആരോപിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പൊതുജന രോഷം കുറയ്ക്കാൻ പെട്രോളിനും വൈദ്യുതിക്കും ക്രമാതീതമായ നിരക്കിൽ സബ്സിഡി നൽകിയിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |