കോട്ടയം: മണർക്കാട് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധനപീഡനമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഏപ്രിൽ മൂന്നിനാണ് മണർകാട് മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജിനെ (24) ഭർത്തൃവീട്ടിലെ ടോയ്‌ലറ്റിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
മൂന്ന് വർഷം മുമ്പായിരുന്നു ബിനുവിന്റെയും അർച്ചനയുടെയും വിവാഹം. ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്. സ്ത്രീധനം കൂടുതൽ വേണമെന്നാവശ്യപ്പെട്ട് ബിനു നിരന്തരം അർച്ചനയെ ഉപദ്രവിച്ചിരുന്നതായി അർച്ചനയുടെ മാതാപിതാക്കൾ പറയുന്നു. ബിനുവിന്റെയും ഇയാളുടെ മാതാപിതാക്കളുടെയും പീഡനംമൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് ഇവർ ആരോപിക്കുന്നത്.
വ്യാപാരസ്ഥാപനം വിപുലപ്പെടുത്തുന്നതിനായി 25 ലക്ഷം രൂപ അർച്ചനയുടെ വീട്ടുകാരോട് ബിനു അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. പല ഘട്ടങ്ങളിലായി പണം നൽകിയെങ്കിലും കൂടുതൽ പണം വേണമെന്നാവശ്യപ്പെട്ട് ബിനു ഉപദ്രവിച്ചിരുന്നതായി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |