ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വില്പന അവസാനിപ്പിച്ച് പടിയിറങ്ങിയ അമേരിക്കൻ വാഹനനിർമ്മാതാക്കളായ ഫോഡിന്റെ ഗുജറാത്തിലെ സനന്ദിലെ നിർമ്മാണശാല ഇനി ടാറ്റയ്ക്ക് സ്വന്തം. ടാറ്റാ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡാണ് പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചത്.
പ്ളാന്റ് കൈമാറാനുള്ള ധാരണാപത്രം ടാറ്റയും ഫോഡും തമ്മിൽ വൈകാതെ തന്നെ ഒപ്പുവയ്ക്കും. സനന്ദിൽ ടാറ്റയുടെ പ്ളാന്റിന് സമീപത്തുതന്നെയാണ് ഫോഡിന്റെ പ്ളാന്റും. പ്ളാന്റ് കൂടുതൽ ആധുനികവത്കരിക്കാനുള്ള നിക്ഷേപം ടാറ്റ നടത്തും. ഇതോടെ പ്രതിവർഷം ഇവിടെ 3-4 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കാനാകും. പ്ളാന്റ് ടാറ്റയ്ക്ക് കൈമാറുമെങ്കിലും ഫോഡ് തന്നെ തുടർന്നും ഉപയോഗിക്കും. എൻജിൻ നിർമ്മാണത്തിനായാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |