കൊവിഡ് 7 ദിവസം - 3287, ഇന്നലെ - 622
കൊച്ചി: മഴക്കാലം എത്തുംമുമ്പേ ജില്ലയിൽ പകർച്ചവ്യാധികൾ പിടിമുറുക്കി. പനി, കൊവിഡ്, ജലജന്യരോഗങ്ങൾ, ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, ഹെപ്പറ്റൈറ്റിസ്- ബി തുടങ്ങിയ രോഗങ്ങളുമായി 9728 പേരാണ് ഇന്നലെ വരെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ചെറിയതോതിൽ പനിയും ജലദോഷവുമുണ്ടായിട്ടും കൊവിഡ് പോസിറ്റീവ് ആകുമോയെന്ന ഭയംകാരണം ചികിത്സ തേടാൻ മടിക്കുന്നവരും നിരവധിയാണ്.
ആരോഗ്യവകുപ്പ് പ്രതിദിനം പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് ജൂൺ 1 മുതൽ 7 വരെ 3287 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 622 പേർക്ക് കൊവിഡ് പോസിറ്റീവ് ആയി. തൃക്കാക്കര, മഴുവന്നൂർ, അയ്യമ്പുഴ, മങ്ങാട്ടുമുക്ക്, കുന്നത്തുനാട്, വേങ്ങൂർ, കരുമാലൂർ, ചേന്ദാമംഗലം, തൃപ്പൂണിത്തുറ, വരാപ്പുഴ, ചേരാനല്ലൂർ, കാലടി, വെങ്ങോല, പോത്താനിക്കാട്, ചെങ്ങമനാട്, തുറവൂർ, ഞാറയ്ക്കൽ, മൂത്തകുന്നം, മനീട്, ഏളങ്കുന്നപ്പുഴ, തമ്മനം, എടത്തല, കളമശേരി, എലൂർ, മുളവുകാട്, ആലങ്ങാട്, അങ്കമാലി, ശ്രീമൂലനഗരം, വാഴക്കുളം, മഞ്ഞപ്ര, മലയാറ്റൂർ, കോട്ടുവള്ളി മേഖലയിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. വേങ്ങൂർ, രായമംഗലം, വാരപ്പെട്ടി എന്നിവിടങ്ങളിൽ എലിപ്പനിയും റിപ്പോർട്ടുചെയ്തു. കൊവിഡ് കേസുകളിൽ എല്ലാദിവസവും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. ഏഴ് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മൂന്ന് പേർ മരിക്കുകയും ചെയ്തു.
രോഗവിവരം (ജൂൺ 1 മുതൽ 7 വരെ)
പനി...............4820
ഡെങ്കു............63
എലിപ്പനി...........4
ജലജന്യരോഗങ്ങൾ...... 1530
ചിക്കൻ പോക്സ് ................ 18
ഹെപ്പറ്റൈറ്റിസ് (ബി)....... 6
കൊവിഡ്....................3287
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |