മലപ്പുറം: കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകൾ പരിശോധിച്ചു. വിദ്യാർത്ഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേൻമയും സൗകര്യങ്ങളുമെല്ലാം സംഘം വിലയിരുത്തി. ഡി.ഡി.ഇ സി. രമേശ്, നൂൺ മീൽ ഓഫീസർ പി. ദിനേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ പരിശോധന നടക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 150ൽ അധികം സ്‌കൂളുകളാണ് സന്ദർശിച്ചത്. അപകാത കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ഡി.ഇ പറഞ്ഞു.
തൃപ്തികരമായ രീതിയിലാണ് ജില്ലയിലെ സ്‌കൂളുകളുടെ പ്രവർത്തനമെന്ന് കമ്മീഷൻ അംഗം പറഞ്ഞു. വീട്ടിലെ ജീവിതസാഹചര്യം മൂലം പഠനം നിറുത്തിയ തിരൂരിലെ സ്‌കൂൾ വിദ്യാർത്ഥിയെ വീണ്ടും സ്‌കൂളിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷൻ അംഗം പറഞ്ഞു. കോട്ടപ്പടി ഗവ. എൽ.പി സ്‌കൂളിൽ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്.
പരിശോധനയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |