കെയ്റോ: ഈജിപ്തിൽ കോപ്‌ടിക് ക്രിസ്ത്യൻ പുരോഹിതനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പരമോന്നത കോടതി വധശിക്ഷ വിധിച്ചു. പുരോഹിതനായ അർസാനിയോസ് വാഹിദിനെ (56) വധിച്ച കേസിൽ നെഹ്‌റു തഫീഖിനാണ് (60) അലക്സാൻഡ്രിയയിലെ കോടതി വധശിക്ഷ വിധിച്ചത്. അലക്സാൻഡ്രിയയിലെ ബീച്ചിൽ കഴിഞ്ഞ ഏപ്രിലിലാണ് വാഹിദിനു നേരെ ആക്രമണം നടന്നത്.
സമീപകാലത്തായി ഈജിപ്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നുവരുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നു കോടതി കണ്ടെത്തി.ഭീകരവാദ പശ്ചാത്തലമുള്ളയാളാണ് തഫീഖ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2017 സെപ്തംബറിൽ ഐഎസ് ബന്ധമുള്ള ഭീകരൻ കെയ്‌റോയിൽ 82 വയസ്സുള്ള ക്രിസ്ത്യൻ ഡോക്ടറെ കുത്തിക്കൊന്നിരുന്നു. അടുത്തവർഷം അക്രമിയെ വധശിക്ഷയ്ക്ക് വിധേയനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |