ശ്രീനഗർ : ബാങ്ക് ഉദ്യോഗസ്ഥനായ വിജയ് കുമാറിനെ കൊലപ്പെടുത്തിയ ഭീകരനെ വധിച്ച് സൈന്യം. ചൊവ്വാഴ്ച രാത്രി ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് ബാങ്ക് മാനേജറെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരൻ ജാൻ മുഹമ്മദ് ലോണിനെ സുരക്ഷാ സേന വധിച്ചത്. ഏറ്റുമുട്ടലിൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരെ വധിച്ചു.
ഈ മാസം രണ്ടിനാണ് തെക്കൻ കാശ്മീർ ജില്ലയിലെ അരേ മോഹൻപോറ ബ്രാഞ്ചിലെ ബാങ്ക് മാനേജരായ വിജയ് കുമാർ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ഹനുമാൻഗഡ് സ്വദേശിയായ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമി ജാൻ മുഹമ്മദാണെന്ന് തിരിച്ചറിഞ്ഞത്.
സംഭവം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിനകം സൈന്യം ഭീകരനെ വധിക്കുകയായിരുന്നു. ബാങ്ക് മാനേജറെ കൊലപ്പെടുത്തിയതിന് പുറമേ മറ്റ് തീവ്രവാദ പ്രവർത്തനങ്ങളിലും ഇയാൾ ഏർപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ 47 റൈഫിളടക്കമുള്ള ആയുധങ്ങൾ സൈന്യം കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |