കൊച്ചി: വന്യജീവി സങ്കേതങ്ങളുടേയും സംരക്ഷിത വനമേഖലയുടേയും ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർസോണായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കണമെന്ന് ഹിന്ദു ഐക്യവേദിയും പ്രകൃതി സംരക്ഷണവേദിയും ആവശ്യപ്പെട്ടു. കോടതി വിധിക്കെതിരെ ഇടതുപക്ഷവും യു.ഡി.എഫും നടത്തുന്ന ഹർത്താലുകൾ അപഹാസ്യമാണ്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ ഇടയലേഖനങ്ങളും നുണക്കഥകളും നിരത്തി ജനങ്ങളെ തെരുവിലിറക്കിയവർ തന്നെയാണ് ഇപ്പോഴും രംഗത്തുവരുന്നത്. പ്രകൃതിദുരന്തങ്ങളും വന്യജീവി ആക്രമണങ്ങളും നടക്കുന്ന കേരളത്തിൽ സുപ്രീംകോടതിവിധി എങ്ങനെ ജനോപകാരപ്രദമായി നടപ്പാക്കാമെന്നാണ് വിവേകമുള്ള ഭരണകൂടം ആലോചിക്കേണ്ടതെന്ന് വേദി അദ്ധ്യക്ഷൻ ഡോ.സി.എം. ജോയ്, കൺവീനർ മഞ്ഞപ്പാറ സുരേഷ്, ഏലൂർ ഗോപിനാഥ്, ഹിന്ദു ഐക്യവേദി വക്താവ് ആർ.വി. ബാബു എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |