SignIn
Kerala Kaumudi Online
Friday, 26 April 2024 9.16 PM IST

ലോക കേരള സഭയ്ക്ക് തുടക്കം, പ്രവാസി സമൂഹത്തിന്റെ അറിവ് യുവാക്കൾക്ക് വഴികാട്ടിയാകണം: ഗവർണർ

governor

തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കൾക്ക് വിദേശത്തും സ്വദേശത്തും ജോലിയും വരുമാനമാർഗങ്ങളും കണ്ടെത്താൻ പ്രവാസി സമൂഹത്തിന്റെ അറിവും പരിചയവും വഴികാട്ടിയാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മൂന്നാമത് ലോക കേരളസഭയ്ക്ക് തുടക്കംകുറിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ലോക കേരള സഭയുടെ ആശയവും സങ്കല്പവും ലക്ഷ്യവും പൂർണ വിജയമായിരുന്നു. ഒാരോ സഭ കഴിയുമ്പോഴും കേരളം ഇ-ഗവേണൻസിലും ഡെലിവറി മാനേജ്മെന്റിലും സുസ്ഥിരവികസന സൂചികയിലും രാജ്യത്ത് ഒന്നാമത് എത്തുന്ന നേട്ടങ്ങൾ നിരത്താൻ കഴിയുന്നത് ആഹ്ളാദകരമാണ്. യുക്രെയിൻ യുദ്ധകാലത്ത് ഇന്ത്യ സർക്കാരും കേരളവും നടത്തിയ ശ്രമങ്ങൾക്ക് ഒപ്പം നിന്ന പ്രവാസി സമൂഹം അവിടെ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചുകൊണ്ടുവരാൻ നൽകിയ സഹായം മഹത്തരമാണ്.

വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ സംസ്കാരം. അതിന്റെ അർത്ഥം ലോകം മുഴുവൻ ഒരു കുടുംബമെന്നാണ്. എല്ലാ മതങ്ങളുടേയും ആചാര, ആരാധനാരീതികളെ ബഹുമാനിക്കുന്നുവെന്നാണ്. ഏതെങ്കിലും വ്യക്തി വിചാരിച്ചാൽ ഇല്ലാതാക്കാനാകുന്നതല്ല ആ സംസ്കാരമെന്ന് ബി.ജെ.പി നേതാവ് നൂപുർ ശർമ്മയുടെ പരാമർശത്തെ പേരെടുത്ത് പറയാതെ ഗവർണർ പറഞ്ഞു.

സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 35ശതമാനവും പ്രവാസികളുടെ സംഭാവനയാണെന്ന് അദ്ധ്യക്ഷത വഹിച്ച സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ലോക കേരളസഭ പരാജയമാണെന്ന മട്ടിലുള്ള വിമർശനങ്ങളിൽ നിന്ന് പിൻമാറണം. ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശാരീരിക ക്ഷീണം കാരണം എത്തിയില്ല.

പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, രവിപിള്ള, മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എം.പിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്,എ.എ.റഹിം, മേയർ ആര്യ രാജേന്ദ്രൻ, വി.കെ.പ്രശാന്ത് എം.എൽ.എ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ഡയറക്ടർ ഡോ.എം.അനിരുദ്ധൻ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, നോർക്ക സെക്രട്ടറി സുമൻബില്ല തുടങ്ങിയവർ പങ്കെടുത്തു. ജി.എസ്.പ്രദീപും മേതിൽദേവികയും ചേർന്ന് അവതരിപ്പിച്ച 'ഇന്ദ്രധനുസ്' എന്ന പരിപാടിയും അരങ്ങേറി.

ലോക കേരളസഭ മുഖ്യമന്ത്രിയുടെ
ദീർഘദൃഷ്‌ടി: ഡോ. ആസാദ് മൂപ്പൻ

മുഖ്യമന്ത്രിയുടെ ദീർഘദൃഷ്‌ടിയോടെയുള്ള വീക്ഷണമാണ് ലോക കേരളസഭയെന്ന് വ്യവസായിയും നോർക്ക ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ലോക കേരളസഭയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ലോക കേരളസഭയെന്ന് പറയുന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ഗൾഫിന് പുറമെ മറ്റ് രാജ്യങ്ങളിലെ പ്രവാസികളേയും കേരളം പ്രയോജനപ്പെടുത്തണമെന്നും ആസാദ് മൂപ്പൻ പറഞ്ഞു.

മികച്ച സഹായങ്ങൾ നൽകിയ സർക്കാർ: രവിപിളള

പ്രവാസികൾക്ക് ഏറ്റവും മികച്ച സഹായങ്ങൾ നൽകിയ സർക്കാരാണ് പിണറായി വിജയന്റേതെന്ന് നോർക്ക ഡയറക്‌ടറും വ്യവസായിയുമായ രവിപിളള പറഞ്ഞു. മൂന്നാം ലോക കേരളസഭയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.