കൊല്ലങ്കോട്: മുതലമട കാമ്പ്രത്ത് ചള്ളയിൽ കഴിഞ്ഞ മാസം 25 ന് പുലർച്ച 2 മണിക്ക് തമിഴ്നാട്ടിൽ നിന്നും കൂട്ടാളിയുമായി കാമ്പ്രത്ത്ചള്ളയിലെത്തി പെട്രോൾ പമ്പ് ഓഫീസിലെ ഷട്ടർ കുത്തി തുറന്ന് 87165 രൂപ മോഷ്ണം നടത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. രണ്ടും മൂന്നും പ്രതികളായ കണ്ണൂർ മാടായി വാടിക്കൽകടവ് മുഹമ്മദ് ആഷിക്ക് (24) കോഴിക്കോട് പുതുപ്പാടി കപ്പിക്കുന്നുമേൽ വീട് അബ്ദുൾ അലി (39) എന്നിവരെയാണ് പിടികൂടി റിമാൻഡ് ചെയ്തത്.
മാനേജർ ഷീജയുടെ പരാതിയിൽ കൊല്ലങ്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്ത് അന്വേഷണം നടത്തിയതിൽ ഒന്നാം പ്രതിയായ വാടാനപള്ളി രായംമരക്കാർ വീട്ടിൽ സുഹൈലിനെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഒളിവിലായ മുഹമ്മദ് ആഷിക്കിനെ തൃശൂർ ചേർപ്പിൽ വെച്ചും അബ്ദുൾ അലിയെ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് അറസ്റ്റു ചെയ്തത്. മുഹമ്മദ് ആഷിക്കിന് കർണ്ണാടക ചാമരാജ് നഗർ ഗുണ്ടൽപേട്ട്, താമരശ്ശേരി,കോടഞ്ചേരി,മണ്ണാർക്കാട്, പയ്യോളി, കൂത്തുപറമ്പ്, ന്യൂ മാഹി, ചേർപ്പ്, തുടങ്ങിയ സ്റ്റേഷനുകളിൽ 14 ഓളം പിടിച്ചുപറിയും ആറോളം കുഴൽപ്പണ കേസും മോഷണ കേസുമുണ്ട്. അബ്ദുൾ അലിക്ക് കണ്ണൂർ സിറ്റി പൊലീസ്, വളപട്ടണം, തലശ്ശേരി എക്‌സൈസ്, കൊയിലാണ്ടി, പയ്യന്നൂർ, പഴയങ്ങാടി സ്റ്റേഷനുകളിലും മദ്യം,കഞ്ചാവ് കടത്ത്, മോഷണം, മണൽ കടത്ത് കേസുകളുണ്ട്. കൊല്ലങ്കോട് ഇൻസ്‌പെക്ടർ എ.വിപിൻദാസ്, എസ്.ഐ.ഷാഹുൽ, ജി.എസ്.ഐ.ഉണ്ണി, എ.എസ്.ഐ വിശ്വനാഥൻ, സി.പി.ഒമാരായ ജിജോ ,വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |