SignIn
Kerala Kaumudi Online
Saturday, 27 April 2024 1.19 AM IST

പതിനാറുകാരിക്ക് പീഡനം : നാല് പേർ അറസ്റ്റിൽ

jijo

അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത സഹോദരനും അമ്മാവനും

ഒരു പ്രതി ഒളിവിൽ

പത്തനംതിട്ട: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരനും അമ്മാവനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ.

സ്വകാര്യ ബസ് കണ്ടക്ടർ അയിരൂർ ഇടതുമൺ മഹേഷ് ഭവനിൽ മഹേഷ് മോഹനൻ (32), ഇയാളുടെ സുഹൃത്ത് തടിയൂർ കടയാർ വെട്ടിത്തറ വീട്ടിൽ ജിയോ (ജിജോ ഈശോ എബ്രഹാം-26), കുട്ടിയുടെ മാതാവിന്റെ സഹോദരൻ റെജി ജേക്കബ് (49) എന്നിവരെയാണ് അറസ്റ്രുചെയ്തത്. പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് വനയിൽ ചിൽഡ്രൻസ് ഹോമിലാക്കി. മാതാവിന്റെ കാമുകനായ റാന്നി പെരുനാട് സ്വദേശി ഷിബുവാണ് മറ്റൊരു പ്രതി .ഇയാൾ ഒളിവിലാണ്.

പീഡനത്തെക്കുറിച്ച് പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കോയിപ്രം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവുമായി വഴക്കുണ്ടായി ഇടയ്ക്കിടെ മാതാവ് വീട്ടിൽ നിന്ന് പോകാറുണ്ട്. ഇൗ സമയങ്ങളിലാണ് സഹോദരനും അമ്മാവനും പീഡിപ്പിച്ചത്.

പ്ളസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി യാത്ര ചെയ്യുന്ന ബസിലെ കണ്ടക്ടർ മഹേഷ് ഫോണിൽ വിളിക്കുക പതിവായിരുന്നു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ സുഹൃത്ത് ജിയോയുമൊത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി വീടിന് പിന്നിലെ റബർ പുരയിൽ വച്ചാണ് പീഡിപ്പിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോയിപ്രം ഇൻസ്‌പെക്ടർ സജീഷ്, എസ്.ഐ അനൂപ്, എ.എസ്.ഐ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEEDANAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.