ന്യൂഡൽഗി : അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ വാട്സാപ്പ് ഗ്രൂപ്പുകൾ നിരേധിച്ചു. 35 വാട്‌സാപ്പ് ഗ്രൂപ്പുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.
അതേസമയം പ്രതിഷേധങ്ങൾ തുടരവെ അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്മെന്റ് തീയതികളിൽ തീരുമാനമായി. കരസേന അഗ്നിവീർ വിജ്ഞാപനം നാളെ പ്രഖ്യാപിക്കും. ഓഗസ്‌റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി നടക്കും. പരിശീലനം ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നും രണ്ട് ബാച്ചായി നടത്തുമെന്ന് സൈനികകാര്യ വകുപ്പ് അഡി. സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു.
വ്യോമസേനയിൽ ഈ മാസം 24നാണ് രജിസ്‌ട്രേഷൻ. ഓൺലൈൻ പരീക്ഷ ജൂലായ് 10ന് നടത്തും. ഡിസംബർ 30ന് ആദ്യ ബാച്ച് പരിശീലനം ആരംഭിക്കും. നാവികസേനയിൽ ജൂൺ 25നാണ് വിജ്ഞാപനം നൽകുക. ഒരുമാസത്തിനകം പരീക്ഷ നടത്തും. നവംബർ 21ന് പരിശീലനം ആരംഭിക്കും. അടുത്ത നാലഞ്ച് വർഷത്തിനകം സൈനികരുടെ എണ്ണം 50000-60000 ആക്കും. തുടർന്ന് 90,000മുതൽ ഒരു ലക്ഷംവരെ ഇത് വർദ്ധിക്കും. ഇപ്പോൾ 46,000 പേരെയാണ് ജോലിയ്ക്ക് നിശ്ചയിച്ചിരിക്കുന്നതെങ്കിലും വരുംകാലത്ത് ഇത് 1.25 ലക്ഷമായി ഉയർത്തുമെന്ന് ലഫ്. ജനറൽ അനിൽ പുരി അറിയിച്ചു. അഗ്‌നിപഥിനെതിരെ പ്രക്ഷോഭത്തിന് പിന്നിലുളളവർക്ക് സേനയിൽ ഇടമുണ്ടാകില്ലെന്നും സൈനിക ഓഫീസർമാർ സംയുക്ത വാർത്താസമ്മേളനത്തിനിടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |