തിരുവനന്തപുരം:അടുത്ത വർഷം മുതൽ പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധനം ഏപ്പെടുത്തുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇത്തരത്തിലുള്ള യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയലക്ഷ്യത്തോടെ, മത്സ്യത്തൊഴിലാളികളിൽ ആശങ്ക പടർത്താനായി ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന കാലയളവിൽ കേരളത്തിൽ മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാൽ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങൾ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചെറുമത്സ്യങ്ങളെ ഇങ്ങനെ വൻതോതിൽ പിടിച്ച് നശിപ്പിക്കുന്നത് മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകും. ഇത്തരം തെറ്റായ മത്സ്യബന്ധന രീതികളിൽ നിന്നു മത്സ്യത്തൊഴിലാളികൾ വിട്ടുനിൽക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പരിശോധന ശക്തമാക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |