തലശ്ശേരി: മാലയും മോതിരവും കവർന്ന കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാൾ ഹുഗ്ലി ജില്ലയിലെ ശ്രീമന്ത് (39) ആണ് പിടിയിലായത്. ന്യൂമാഹി പെരുമുണ്ടേരിയിലെ ജിമിഗറിൽ ജാബിറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവൻ വരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. വീട്ടിൽ ഫർണിച്ചർ സെറ്റു ചെയ്യാൻ വന്നതായിരുന്നു പ്രതിയായ ശ്രീമന്ത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് ന്യൂമാഹി പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് പ്രതി വലയിലായത്. ഇയാൾ താമസിച്ചു വന്നിരുന്ന പുരയിടത്തിനു പിന്നിൽ മണ്ണിൽ കുഴിച്ചിട്ടിരുന്ന തൊണ്ടി മുതൽ പൊലീസ് കണ്ടെടുത്തു. ഒമ്പത് വർഷക്കാലമായി ചൊക്ലിയിലെ ഒരു ഫർണീച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ന്യൂ മാഹി എസ്.ഐ. ടി.എം. വിപിനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. ജയൻ, പൊലീസ് ഉദ്യോഗസ്ഥനായ ഷിഗിനും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |