നെടുമ്പാശേരി: സ്കൂൾ വിദ്യാർത്ഥിനികളെ ടോയ്ലറ്റിൽ കയറി ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളുരുത്തി എം.എൽ.എ റോഡിൽ മംഗലത്ത് വീട്ടിൽ ഗഫൂർ (35) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നാണ് സംഭവം. പള്ളുരുത്തിയിൽനിന്ന് 30കി.മിലധികം ബൈക്കിൽ സഞ്ചരിച്ച് ചെങ്ങമനാടെത്തിയ പ്രതി, അതിരാവിലെ ആരുടെയും കണ്ണിൽപ്പെടാതെ സ്കൂളിൽ കുട്ടികളുടെ ടോയ്‌ലറ്റിൽ കയറി ഒളിക്കുകയായിരുന്നു. കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഒളിവിൽ പോയ പ്രതിയെ രേഖാചിത്രം തയ്യാറാക്കുന്നതുൾപ്പടെയുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പള്ളുരുത്തിയിൽനിന്ന് പിടികൂടിയത്. ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂർ സ്റ്റേഷനിൽ ഗഫൂറിനെതിരെ കേസുണ്ട്. ഇയാളുടെ സ്വഭാവവൈകൃതം കാരണം ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയതാണ്. എസ്.എച്ച്.ഒ എസ്.എം. പ്രദീപ് കുമാർ, എസ്.ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ. ആനന്ദ് ഏ.എസ്.ഐ സിനുമോൻ, സി.പി.ഒ മാരായ ലിൻസൻ പൗലോസ്, ഷിബു അയ്യപ്പൻ, കൃഷ്ണരാജ്, കെ.പി.സെബാസ്റ്റ്യൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |