തിരുവനന്തപുരം: നടരാജ ഭക്തി നടനവൈഭവത്തിലൂടെ ആസ്വാദകരിലേക്ക് പകർന്ന് ശോഭന. ശിവഭക്തി മുൻനിറുത്തി ഭരതനാട്യത്തിന്റെ ഉത്ഭവവും വളർച്ചയും 'ഭാണിക ' യിലൂടെ അവതരിപ്പിച്ച് ശോഭനയും സംഘവും പ്രേക്ഷക ഹൃദയം കവരുകയായിരുന്നു.
വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ നടക്കുന്ന നാട്യോത്സവം ഡാൻസ് ഫെസ്റ്റിവലിലെ മൂന്നാംദിനമാണ് ശോഭന നടനത്താൽ ആസ്വാദ്യകരമായത്. സൃഷ്ടിയിലും നിരൂപണത്തിലും മൗലികാവലംബമായി പ്രസിദ്ധി നേടിയ ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ വിവിധ ഭാവങ്ങൾ, ഉത്ഭവം, രസപ്രധാനം തുടങ്ങിയവ നൃത്തത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി.
ഭരതനെ ആസ്‌പദമാക്കി നന്ദികേശ്വരൻ രചിച്ച അഭിനയദർപ്പണത്തിനനുസരിച്ചാണ് ഇതിലെ അഭിനയവഴികൾ സ്വീകരിച്ചിട്ടുള്ളത്. ശബ്ദങ്ങളിലും വർണങ്ങളിലുമാണ് ഭരതനാട്യത്തിലെ അഭിനയമെന്നുമുള്ള ജ്ഞാനം ആസ്വാദകരിൽ നിറച്ച നൃത്താവിഷ്‌കാരത്തെ കൈയടികളോടെ സദസ് വരവേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |