SignIn
Kerala Kaumudi Online
Saturday, 27 April 2024 4.00 AM IST

ബ്രൂവറി കേസിൽ സർക്കാരിന് തിരിച്ചടി: തുടർ നടപടികൾ അവസാനിപ്പിക്കാനുള്ള ഹർജി തള്ളി, ഫയലുകള്‍ വിളിപ്പിക്കും

chennithala

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതി നടത്തിയെന്നാരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച അപേക്ഷ കോടതി തള്ളി. ബ്രൂവറിക്ക് ലൈൻസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന ചെന്നിത്തലയുടെ അപേക്ഷയും കോടതി അനുവദിച്ചു.തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേയാണ് വിധി.


ബ്രൂവറിക്ക് ലൈൻസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയിൽ ഹാജർക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യം ഉന്നയിച്ചാണ് രമേശ്‌ ചെന്നിത്തല കോടതിൽ അപേക്ഷ സമർപ്പിച്ചത്. കേസിൽ സാക്ഷികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന സമയത്ത് ഫയലുകൾ സാക്ഷിയെ കാണിച്ചു കൊടുത്ത് രേഖപ്പെടുത്തുവാൻ സാധിക്കില്ല എന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ വാദിച്ചിരുന്നു.


കഴിഞ്ഞ തവണ രമേശ്‌ ചെന്നിത്തലയുടെ മൊഴി എടുത്ത ശേഷം മുൻ മന്ത്രിമാരെ സാക്ഷികളായി വിസ്തരിക്കാനായി സമൻസ് നൽകിയിരുന്നു.ഇവരുടെ സാക്ഷി വിസ്താരം അടുത്തമാസം 17ന് നടക്കും.മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരം മുൻ എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ അനധികൃതമായി തീരുമാനിച്ചത് അഴിമതിയാണ് എന്നാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം.


മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി ടി.പി.രാമകൃഷ്‌ണൻ,മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്,ബ്രൂവറി - ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRIVANDRUM COURT, RAMESH CHENNITHAL;A, BREWERY CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.