ലക്‌നൗ: മൂത്ത സഹോദരിയുടെ അവിഹിതബന്ധം കണ്ടെത്തിയ 12കാരിയെ കാമുകൻമാരെക്കൊണ്ട് ക്രൂര മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ 19കാരിയടക്കം 7 പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ ചൊവ്വാഴ്ചയാണ് ആളൊഴിഞ്ഞ കരിമ്പിൻതോട്ടത്തിൽ വെട്ടിനുറുക്കിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞനുജത്തിയെ യുവാക്കൾ കൂട്ടമാനഭംഗത്തിനിരയാക്കുമ്പോൾ ചേച്ചി കൈകൾ പിടിച്ചുവച്ചു നൽകി. കരിമ്പിൻതണ്ട് ഉപയോഗിച്ച് മർദ്ദിച്ച് അവശയാക്കിയ പെൺകുട്ടിയെ യുവാക്കൾ മാറി മാറി പീഡിപ്പിച്ചു. തുടർന്ന് കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം മൃതദേഹം വെട്ടിനുറുക്കി. ഇതിനെല്ലാം നേതൃത്വം നൽകിയത് മൂത്ത സഹോദരിയാണെന്നും അനുജത്തിയോട് അത്രമാത്രം വെറുപ്പുണ്ടായിരുന്നുവെന്നതിന് തെളിവാണിതെന്നും പൊലീസ് പറഞ്ഞു.
സഹോദരിക്ക് നാല് പേരുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയ 12കാരി, ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതാണ് വൈരാഗ്യത്തിനിടയാക്കിയത്.
സ്‌നേഹം നടിച്ച് അനുജത്തിയെ അടുത്തുള്ള കരിമ്പിൻതോട്ടത്തിലെത്തിച്ച യുവതി, കാമുകൻമാരെ ഉപയോഗിച്ച് കൂട്ടമാനഭംഗം ചെയ്തു. രഞ്ജിത്ത് ചൗഹാൻ, അമർ സിംഗ്, അങ്കിത്, സന്ദീപ് ചൗഹാൻ
എന്നീ നാല് പേർ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ രണ്ട് പേർ കാവൽ നിന്നു. യുവതി അനുജത്തിയെ പിടിച്ചുവച്ചു കൊടുത്തു. പ്രതികളെല്ലാം 20, 25 വയസിനിടയിലുള്ളവരാണ്.
കൃത്യത്തിന് ശേഷം വീട്ടിലെത്തിയ യുവതി സാധാരണ നിലയിലാണ് പെരുമാറിയത്. കുട്ടിയെ കാണാതെ മാതാപിതാക്കൾ തെരച്ചിൽ നടത്തവെ, തനിക്കറിയില്ലെന്ന നിലപാടിലായിരുന്നു യുവതി. നാടിനെ നടുക്കിയ ദുരന്തത്തിൽ അഞ്ചംഗ പൊലീസ് സംഘമാണ് കേസന്വേഷിച്ചത്. മാതാപിതാക്കളുടെ മുന്നിൽ വച്ച് ചോദ്യം ചെയ്യുന്നതിനിടെ യുവതി പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിന് 20,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |