കല്ലറ: തറട്ട ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർക്ക് പാറസെറ്റമോൾ ഒഴിച്ച് മറ്റ് എല്ലാ മരുന്നുകളും പുറത്തും നിന്നും വാങ്ങേണ്ട അവസ്ഥയിൽ. ആഴ്ചകളായി ആശുപത്രിയിൽ ഇതാണ് അവസ്ഥയെന്ന് രോഗികൾ പരാതി പറയുന്നു. സൗജന്യ ചികിത്സ തേടി ആശുപത്രിയിൽ എത്തുന്ന രോഗികൾ രാവിലെ എട്ടുമണി മുതൽ മണിക്കൂറുകൾ നിന്നശേഷം ഡോക്ടറെ കണ്ടാൽ മിക്കപ്പോഴും അഞ്ചും ആറും മരുന്നുകൾക്ക് എഴുതിയിട്ടുണ്ടാകും.
എന്നാൽ ഫാർമസിയിൽ എത്തുമ്പോൾ പാരസെറ്റമോൾ മാത്രമാണ് അവിടെ നിന്ന് ലഭിക്കുക. ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള മറ്റു മരുന്നുകൾ പുറത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും വൻ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് നിർധനരായ രോഗികൾക്ക് ഇപ്പോൾ. കല്ലറ പഞ്ചായത്തിൽ നിന്നും പാങ്ങോട്, പാലോട്, ഭരതന്നൂർ മേഖലകളിൽ നിന്നും നിത്യേന 500 ഓളം രോഗികൾ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടശേഷം ഫാർമസിയിൽ എത്തുമ്പോഴാണ് ആശുപത്രിയിൽ മരുന്നില്ല എന്ന കാര്യം രോഗികൾ അറിയുന്നത് പിന്നെ കയ്യിൽ പൈസ ഇല്ലാത്തവർ പനിക്കുള്ള പാരസെറ്റമോർ വാങ്ങി വീട്ടിലേക്ക് മടങ്ങും. അടുത്ത ദിവസം പൈസ സംഘടിപ്പിച്ച് പുറത്തുനിന്നും വൻ വില കൊടുത്തു വാങ്ങുകയാണ് ഇവർ ചെയ്യുന്നത്.
കെ.എം.സി.എല്ലിൽ നിന്നാണ് ആശുപത്രികളിലേക്ക് മരുന്നുകൾ എത്തുന്നതെന്നു ടെൻഡർ നടപടികൾ വൈകിയത് ആണ് ഇപ്പോഴുള്ള മരുന്ന് ക്ഷാമത്തിന് കാരണം എന്നും, കല്ലറ ആശുപത്രിയിലെ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാൻ വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അടിയന്തരമായി പണം അനുവദിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ആശുപത്രിയിൽ അത്യാവശ്യ മരുന്നുകൾ എത്തുമെന്നു ബ്ലോക്ക് മെമ്പർ എസ്.എം റാസി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |