SignIn
Kerala Kaumudi Online
Friday, 26 April 2024 10.16 PM IST

പൂർത്തീകരിക്കും മുൻപേ വിഴിഞ്ഞത്ത് കപ്പലെത്തിക്കാൻ ശ്രമം തുടങ്ങി, ഉദ്ഘാടന വേദിയിൽ സഹായം ചോദിച്ച് മന്ത്രിമാർ

vizhinjam-port-

വിഴിഞ്ഞം: തുറമുഖ നിർമ്മാണം പൂർണമായിട്ടില്ലെങ്കിലും ഈ വർഷംതന്നെ ആദ്യ കപ്പൽ എത്തിക്കാനാണ് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനുവേണ്ടി മുക്കോലയിൽ സജ്ജമാക്കിയ ഗ്യാസ് ഇൻസുലേറ്റഡ് 220 കെ.വി സബ്‌സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പൂർത്തിയാകുമ്പോൾ ചെറുകിട തുറമുഖങ്ങളെകൂടി ബന്ധപ്പെടുത്തി അനുബന്ധ വ്യവസായ രംഗത്ത് വികസനമുണ്ടാക്കും. തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ചുളള പുനരധിവാസത്തിന് 100 കോടി രൂപ സർക്കാർ ചെലവഴിച്ചു. ഏതെങ്കിലും വിഭാഗത്തിന് പുനരധിവാസ സഹായം കിട്ടിയിട്ടില്ലെങ്കിൽ നൽകാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, എം.വിൻസെന്റ് എം.എൽ.എ, രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) എം.ഡി കെ.ഗോപാലകൃഷ്ണൻ, സി.ഇ.ഒ ഡോ.ജയകുമാർ, നഗരസഭ കൗൺസിലർ സി.ഓമന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.വി.രാജേഷ്, ആർ.ശിവകുമാർ,ഗോപാലകൃഷ്ണൻ, സഫറുളള ഖാൻ, രാജ്‌മോഹൻ, അദാനി വിഴിഞ്ഞം പദ്ധതി സി.ഇ.ഒ രാജേഷ് കുമാർ ഝാ എന്നിവർ സംസാരിച്ചു.

സഹായം ചോദിച്ച് മന്ത്രിമാർ

തുറമുഖ വികസനത്തിനൊപ്പം ചുറ്റുമുള്ള എല്ലാ സ്‌കൂളുകളെയും ഹൈടെക് ആക്കുന്നതിന് ബന്ധപ്പെട്ടവരുടെ സഹായം പ്രതീക്ഷിക്കുന്നതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തുറമുഖം വികസിക്കുമ്പോൾ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന കെടുതികൾക്ക് പരിഹാരമായി ബൃഹത് പദ്ധതിക്ക് രൂപം നൽകണമെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ അഭ്യർത്ഥന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PORT, VIZHINJAM PORT, ARYA RAJENDRAN, SHIP, MOTHER PORT, ADANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.