കണ്ണൂർ : ഇടുക്കി ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരിക്കെ കോളേജ് കാമ്പസിൽവച്ചു മരിച്ച ധീരജ് രവീന്ദ്രന്റെ മാതാപിതാക്കൾക്ക് എ.പി.ജെ അബ്ദുൽകലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ആശ്വാസധനസഹായം നൽകും. സർവകലാശാല വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ 'സുരക്ഷ' മുഖേനയുള്ള സഹായം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രി എം.വി ഗോവിന്ദൻ ജൂലായ് രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ധീരജിന്റെ വസതിയിലെത്തി കൈമാറും. ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.
അസുഖബാധിതരാകുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിരക്ഷാസഹായവും ജീവാപായം സംഭവിക്കുന്ന കുട്ടികളുടെ കുടുംബത്തിന് ആശ്വാസധനസഹായവും നൽകുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതിയാണ് സുരക്ഷ. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സർവകലാശാല വിദ്യാർഥികൾക്കായി ഒരു ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |