ഡൽഹിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ഉദ്ഘാടനം ചെയ്ത, ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള ബെനീറ്റോ ജുവാരസ് അണ്ടർപാസ്. 1.2 കിലോമീറ്റർ നീളത്തിൽ Y ആകൃതിയിലുള്ള അണ്ടർപാസ് തുറന്നതോടെ ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള പോകുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്കാണ് ഗതാഗതക്കുരുക്കിൽ നിന്ന് മോചനം ലഭിക്കുക. ''സമയത്തിന്റെ മൂല്യം കണക്കാക്കിയാൽ ഡൽഹിക്കാർക്ക് ലാഭം 18 കോടി രൂപയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ""-സിസോദിയ ട്വീറ്റ് ചെയ്തു.
അണ്ണാ ഫ്ളൈഓവറിന് 50 വയസ്സ്
ചെന്നൈ: ചെന്നൈയിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തേതുമായ അണ്ണാ ഫ്ളൈഓവറിന് 50 വയസ്സ്. ജെമിനി ഫ്ളൈഓവർ എന്നും പേരുള്ള ഫ്ളൈഒാവർ ചെന്നൈ മഹാനഗരത്തിന്റെ ഹൃദയഭാഗത്താണ്. 1971ൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. നിർമ്മാണത്തിന് 70 ലക്ഷം രൂപയായിരുന്നു ചെലവ്. 1973ൽ നിർമാണം പൂർത്തീകരിച്ചു. മണിക്കൂറിൽ ഇരുപതിനായിരത്തിലധികം വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
മുൻ മുഖ്യമന്ത്രി അണ്ണാദുരൈയോടുള്ള ബഹുമാനാർത്ഥമാണ് അണ്ണാ ഫ്ളൈഓവർ എന്നു പേരുനൽകിയത്. 250 അടി നീളവും 48 അടി വീതിയുമുള്ള ഫ്ളൈഓവർ 1973 ജൂലായ് ഒന്നിനാണ് ഗതാഗതത്തിനായി തുറന്നത്. കത്തീഡ്രൽറോഡ്, അണ്ണാശാലൈ, നുങ്കമ്പാക്കം ഹൈറോഡ് എന്നിവിടങ്ങളിൽ നിന്ന് ഫ്ളൈഓവറിലേക്ക് പ്രവേശിക്കാം.
ഫ്ളൈഓവർ നവീകരിക്കാനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒമ്പതുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. അണ്ണാദുരൈയുടെ പ്രസിദ്ധമായ ഉദ്ധരണികളും 32 പിച്ചള ശിലാഫലകങ്ങളും ആറടി ഉയരത്തിൽ സിംഹ പ്രതിമകളും കൽത്തൂണുകളുമൊക്കെ ഉൾപ്പെടുത്തിയായിരിക്കും പല സിനിമകളിലും ഇടംപിടിച്ചിട്ടുള്ള ഈ ഫ്ളൈഓവർ നവീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |