മുംബയ് : മുംബയിൽ ലോക്കൽ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോൾ കളിയാക്കലുകൾക്കും, യാത്രികരുടെ പിച്ചലിനും തോണ്ടലിനും താൻ ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടിയുടെ വെളിപ്പെടുത്തൽ. മഹാരാഷ്ട്രയിൽ ബി ജെ പി കൂട്ടുഭരണം വീണ്ടും അധികാരത്തിൽ വന്നതോടെ മെട്രോ കാർ ഷെഡ് നിർമ്മാണം വീണ്ടും ഊർജ്ജിതമാക്കും എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ.
മരങ്ങൾ മുറിച്ച് മാറ്റി മെട്രോയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനെ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ള പ്രകൃതി സ്‌നേഹികൾ എതിർത്തിരുന്നു. ഇത്തരക്കാരെ വികസന വിരോധികൾ എന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നവർക്കാണ് നടി മറുപടി നൽകിയത്. നഗരത്തിലെ മദ്ധ്യവർഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന ആക്ഷേപത്തിനാണ് തന്റെ കൗമാരക്കാലത്തെ അനുഭവങ്ങൾ ട്വീറ്റിലൂടെ നടി വ്യക്തമാക്കിയത്.
തനിക്ക് എതിരെ ഒരാൾ ഉയർത്തിയ ആക്ഷേപം വായിച്ചു എന്നും ഒട്ടുമിക്ക സ്ത്രീകളും കടന്നുപോകുന്ന എല്ലാ കാര്യങ്ങളും, കൗമാരക്കാലത്ത് ലോക്കൽ ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുമ്പോൾ താൻ കളിയാക്കലുകൾക്കും, പിച്ചലുകൾക്കും ഇരയായിട്ടുണ്ടെന്നും രവീണ പ്രതികരിച്ചു. 92ൽ ആദ്യത്തെ കാർ സമ്പാദിച്ചു. വികസനം സ്വാഗതാർഹമാണ്, എന്നാൽ എവിടെയായിരുന്നാലും നമ്മൾ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അവർ ട്വീറ്റിൽ കുറിച്ചു.
ശ്രദ്ധ കപൂർ, ഫർഹാൻ അക്തർ, ദിയ മിർസ, റിച്ച ഛദ്ദ, ഊർമിള മറ്റോണ്ട്കർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ നേരത്തെ മെട്രോ പദ്ധതിക്കായി മുംബയിലെ ആരെ കോളനിയിൽ നൂറുകണക്കിന് മരങ്ങൾ മുറിക്കുന്നതിനെ എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |