SignIn
Kerala Kaumudi Online
Thursday, 19 September 2024 3.53 PM IST

ചന്ദന വിഗ്രഹം കാണാതായ സംഭവം: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: വനം വകുപ്പ് സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന ചന്ദന വിഗ്രഹങ്ങൾ കാണാതായ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എ..കെ.ശശീന്ദ്രൻ. മുഖ്യ വനം മേധാവിക്ക് നിർദ്ദേശം നൽകി.തൊണ്ടി മുതലായി പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ സൂക്ഷിച്ചിരുന്ന 10 വിഗ്രഹങ്ങളാണ് അപ്രത്യക്ഷമായത്

2016ൽ വനം വകുപ്പ് ഇന്റലിജൻസ് മുട്ടത്തറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്ത 9 ഗണപതി വിഗ്രഹങ്ങളും, ഒരു ബുദ്ധ പ്രതിമയുമാണ് നഷ്ടമായത്. കേസിന്റെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് തൊണ്ടി മുതൽ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തയാറായില്ല. വനം മേധാവിയോട് തൊണ്ടി ഹാജരാക്കാൻ കോടതി നിർദേശിച്ചതോടെ, വിഗ്രഹത്തിനായി തെരച്ചിൽ തുടങ്ങിയപ്പോഴാണ് തൊണ്ടി മുതൽ നഷ്ടമായെന്ന വിവരം പുറത്തറിയുന്നത്.
വനം വകുപ്പ് ആസ്ഥാനത്തും പരുത്തിപ്പള്ളി റേഞ്ചിലും സ്ട്രോങ് റൂം അരിച്ചു പെറുക്കിയിട്ടും വിഗ്രഹങ്ങൾ കണ്ടെത്താനായില്ല. ആനക്കൊമ്പ് ഉൾപ്പെടെ വനം വകുപ്പ് കേസുകളിൽ പിടിച്ചെടുക്കുന്ന വില പിടിപ്പുള്ള തൊണ്ടി മുതലുകളാണ് വഴുതക്കാട്ടെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നത്. അടുത്തിടെയാണ് വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് പുതിയ സ്‌ട്രോംഗ് റൂം പണിത് സാധനങ്ങളെല്ലാം അങ്ങോട്ടേക്ക് മാറ്റിയത്. .പരുത്തിപ്പള്ളി റേഞ്ച് ഓഫിസ് മന്ദിരം വന്നപ്പോൾ ഇവിടെയും ‘സ്ട്രോങ് ’റൂം പണിതിരുന്നു.ഇവിടേക്ക് പഴയ സ്ഥലത്തു നിന്നു സാധനങ്ങൾ മാറ്റിയപ്പോൾ വിഗ്രഹങ്ങൾ ആരോ കടത്തിയതാകാമെന്നാണ് സംശയം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AK SASEENDRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.