കൊൽക്കത്ത: ഇടത്തരക്കാരന്റെ സുഖദുഃഖ സമ്മിശ്ര ജീവിതം വരച്ചുകാട്ടിയ നിരവധി ചിത്രങ്ങളുടെ സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് കൊൽക്കത്തയിലെ ആശുപതിയിൽ ചികിത്സയിലായിരുന്നു. കാഞ്ചേർ സ്വർഗോ, നിമന്ത്രൺ, ഗണദേവത, അനന്യ ആമർ എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ്, ബംഗാൾ ഫിലിം ജേർണലിസ്റ്റ്സ് അവാർഡ് എന്നിവയും ലഭിച്ചു. 1990 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
സ്മൃതി തൂകൂ താക്ക്, പലാതക്, കുഹേലി, ശ്രീമൻ പൃഥ്വിരാജ്, ബാലിക ബധു, ഗണദേവത, ദാദാർ കീർത്തി, ഭാലോബാഷ ഭാലോബാഷ, അപൻ അമർ അപൻ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയചിത്രങ്ങളിൽ ഉൾപ്പെടുന്നു. മൗഷ്‌മി ചാറ്റർജി, തപസ് പോൾ, ദേബശ്രീ റോയി എന്നിവരെ കൂടാതെ ഭാര്യയും നടിയുമായ സന്ധ്യാ റോയിയെയും സിനിമാരംഗത്തേക്ക് കൊണ്ടു വന്നത് അദ്ദേഹമാണ്. മാർക്സിസ്റ്റ് ആശയങ്ങളിൽ കടുത്ത വിശ്വാസം പുലർത്തിയിരുന്ന അദ്ദേഹം പല ചിത്രങ്ങളിലും ടാഗോറിന്റെ കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |