നെടുമ്പാശേരി: ചെലവുകുറഞ്ഞ ഓട്ടോമാറ്റിക് മെഡിക്കൽ ഡിസ്‌പെൻസർ വികസിപ്പിച്ച് കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികൾ. വീട്ടിൽ തനിച്ച് താമസിക്കുന്ന പ്രായമായവർക്ക് യഥാസമയം മരുന്നുകഴിക്കാൻ കഴിയുന്ന സംവിധാനമാണ് മെഡിക്കൽ ഡിസ്പെൻസർ.
മെഡിക്കൽ ഡിസ്‌പെൻസറിൽ ഒരു ആഴ്ചത്തേയ്ക്ക് ആവശ്യമായ മരുന്നും കഴിക്കണ്ട സമയവും സെറ്റുചെയ്യാം. മരുന്ന് യഥാസമയം കഴിച്ചില്ലെങ്കിൽ സെറ്റ് ചെയ്തയാളുടെ ഫോൺനമ്പറിൽ സന്ദേശമെത്തും. വ്യവസായികമായി നിർമിച്ചാൽ 2000 രൂപയിൽ താഴെ മാത്രമേ യന്ത്രത്തിന് ചെലവ് വരൂ. അലിസ്റ്റർ ജോസഫ്, ഗ്യാസ്പർ ഡിസൗസ, മുഹമ്മദ് അസ്‌ലം, രാജു ഛേത്രി എന്നിവരാണ് യന്ത്രം വികസിപ്പിച്ചെടുത്തത്. ഗൈഡ് അസി. പ്രൊഫ. സൽന, പ്രൊജക്ട് കോ ഓർഡിനേറ്റർ അസി. പ്രൊഫ. അഞ്ജുരാജ്, ഡിപ്പാർട്ടുമെന്റ് മേധാവി അസോ. പ്രൊഫ. അരുൺ എന്നിവരാണ് നേതൃത്വം നൽകിയത്.
സാമൂഹിക പ്രതിബദ്ധതയുള്ള കണ്ടുപിടിത്തമാണ് വിദ്യാർത്ഥികളുടേതെന്ന് പ്രിൻസിപ്പൽ ഡോ. പി. ആത്മറാം, വൈസ് പ്രിൻസിപ്പൽ പ്രീത നായർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |