തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താൻ `ഓപ്പറേഷൻ യെല്ലൊ' എന്ന പദ്ധതി നടപ്പാക്കുമെന്നും അതിലൂടെ അത്തരക്കാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് സർക്കാരിനെ അറിയിക്കാമെന്നും മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ പറഞ്ഞു. മാരക രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ, ഓട്ടിസം ബാധിതർ തുടങ്ങിയവർക്ക് മുൻഗണനാ റേഷൻ കാർഡുകൾ ലഭ്യമാക്കാൻ പൊതുവിതരണ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സർക്കാർ 17,505 എ.എ.വൈ. റേഷൻ കാർഡുകളും 2.33 ലക്ഷം പി.എച്ച്.എച്ച് കാർഡുകളും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ
സാമഗ്രികൾ
അനുമതിയോടെ
കൊവിഡ് രൂക്ഷമായ ഘട്ടത്തിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പ്രതിരോധ സാമഗ്രികൾ സംഭരിച്ചത് സർക്കാർ അംഗീകാരത്തോടെയെന്ന് മന്ത്രി വീണാജോർജ് നിയമസഭയിൽ പറഞ്ഞു. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിലുള്ള ഇളവുകൾ പ്രകാരമായിരുന്നു നടപടികളെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |