മരട്: ടാറിളകി കുണ്ടുംകുഴിയുമായതിനെ തുടർന്ന് തേവര-കുണ്ടന്നൂർ മേൽപ്പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. രാവിലെയും വൈകിട്ടും കിലോമീറ്ററുകൾ നീളുന്ന വാഹന നിരയാണ്. പാലത്തിൽ തേവരയിലേക്ക് പോകുന്ന ഭാഗത്താണ് റോഡ് ഏറ്റവുംമോശം. മഴയത്ത് കുഴി തിരിച്ചറിയാതെ അപകടത്തിൽപ്പെടുന്നവരുടെ എണ്ണവുമേറെ.
കഴിഞ്ഞവർഷം പാലത്തിലെ അപകടത്തിൽ ഒരാൾ മരിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. അന്ന് താത്കാലികമായി കുഴികൾ അടച്ചതല്ലാതെ തുടർ നടപടിയുണ്ടായില്ല. പാലത്തിന്റെ സ്ഥിതി പഴയതിലും ഇപ്പോൾ മോശമായി.
പണികളിൽ കൃത്രിമം കാട്ടുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുകയും കെ.എസ്.ഇ.ബിയിലെ മാറ്റംപോലെ ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കുന്ന നിയമം വന്നാൽ അഴിമതി വർക്കുകൾ കുറയുമെന്നും എ.ഐ.വൈ.എഫ് മരട് മേഖല സെക്രട്ടറി എ.എസ്. വിനീഷ് പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് അദ്ദേഹം പരാതിയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |