ടോക്കിയോ : ഒരു പാമ്പ് കാരണം അരമണിക്കൂർ ഇരുട്ടിലായത് 10,000 വീടുകൾ.! ജപ്പാനിലെ ഫുകുഷിമ പ്രവിശ്യയിലെ കൊറിയാമാ നഗരത്തിൽ ജൂൺ 29നായിരുന്നു സംഭവം. ഉച്ചയ്ക്ക് 2.10 ഓടെയാണ് ഒരു പാമ്പിന്റെ വരവ് ടോഹോകു ഇലക്ട്രിക് പവർ കമ്പനിയിൽ സാങ്കേതിക തകരാറുണ്ടാക്കുകയും വൈദ്യുത തടസപ്പെടുത്തുകയും ചെയ്തത്. സബ് സ്റ്റേഷനിലേക്ക് ആരുടെയും കണ്ണിൽപ്പെടാതെ എങ്ങനെയോ കടന്നുകൂടുകയായിരുന്നു പാമ്പ്.
ഇഴയുന്നതിനിടെ വൈദ്യുത പ്രവാഹമുള്ള വയറുകളിൽ തട്ടി പാമ്പിന്റെ ശരീരത്തിലേക്ക് തീപടർന്നു. ഇതിനിടെ തീയിൽ നിന്നുള്ള പുക ഉയർന്നത് ഓട്ടോമാറ്റിക് സ്മോക്ക് അലാറമുകൾ പ്രവർത്തിക്കാൻ കാരണമാവുകയും പിന്നാലെ ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ ഇവിടേക്ക് പാഞ്ഞെത്തുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടിനിടയാക്കുമെന്നതിനാലും സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയും വൈദ്യുതി പ്രവാഹം ഓട്ടോമാറ്റികായി നിലയ്ക്കുകയായിരുന്നു.
സംഭവിച്ചതെന്തെന്ന് അറിയാനായി ഉദ്യോഗസ്ഥരെത്തിയപ്പോൾ ഉപകരണങ്ങൾക്കിടെ കത്തി കരിഞ്ഞ് കിടക്കുന്ന പാമ്പിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്താണ് വൈദ്യുതി വീണ്ടും പുനഃസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |