തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ഇന്ന് രാവിലെയാണ് നടൻ ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് നാലിന് തൃശൂർ അയ്യന്തോളിലെ എസ് എൻ പാർക്കിന് സമീപം പതിനാലും ഒൻപതും വയസുള്ള കുട്ടികൾക്ക് മുന്നിലാണ് നഗ്നത പ്രദർശിപ്പിച്ചത്.
കറുത്ത സഫാരി കാറിലെത്തിയ ആൾ എന്നാണ് കുട്ടികൾ രക്ഷിതാക്കളോടും പൊലീസിനോടും പറഞ്ഞത്. ഇയാളെ എവിടെയോ കണ്ട് പരിചയമുണ്ടെന്നും മൊഴി നൽകിയിരുന്നു. തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയാണെന്ന് മനസിലായത്. നടനെ കുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
പോക്‌സോ കേസിൽ ഇത് രണ്ടാം തവണയാണ് ശ്രീജിത്ത് രവി അറസ്റ്റിലാകുന്നത്. സമാനമായ രീതിയിൽ 2016ൽ പാലക്കാട്ടെ ഒരു സ്‌കൂളിലെ പെൺകുട്ടികൾക്ക് നേരെയും നഗ്നത പ്രദർശിപ്പിച്ചിരുന്നു. ഒറ്റപ്പാലം പൊലീസാണ് അന്ന് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |