ശ്രീകാര്യം: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിച്ചു. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിലെത്തി ഗുരുദേവ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി.
കേരളത്തിലെ സാമൂഹിക നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും ജന്മം കൊണ്ട് പവിത്രമായ തിരുവനന്തപുരത്തെ ജന്മസ്ഥാനങ്ങളിൽ സന്ദർശനം നടത്താൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. ചെമ്പഴന്തി മണയ്ക്കൽ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. തുടർന്ന്, ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന നിർമ്മാണങ്ങളുടെ പുരോഗതി വിലയിരുത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സി.ശിവൻകുട്ടി, കൗൺസിലർ ചെമ്പഴന്തി ഉദയൻ, അഡ്വ.എസ്.സുരേഷ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |