തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷനേതാവിനെതിരെ വിമർശനമുതിർത്ത പി.വി.അൻവറിനെ തിരുത്തി ചെയർ. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ ആയിരുന്നു പ്രതിപക്ഷ നേതാവിനെതിരെ അൻവറിന്റെ പരാമർശം. പ്രതിപക്ഷ നേതാവിന്റെ ഓഫീസിനും സ്റ്റാഫിനുമായി മൂന്ന് കോടിയോളം രൂപ എന്തിന് ചെലവിടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.വികസനത്തിന് വേണ്ടി ചെലവഴിക്കേണ്ട പണമാണ് ഇത്. എന്നിട്ട് നാടുനീളെ നടന്ന് സർക്കാരിനെതിരെ കുത്തിതിരിപ്പുണ്ടാക്കലാണ് പ്രതിപക്ഷ നേതാവിന്റെ പണി. ലോക കേരളസഭ ധൂർത്താണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവാണ് ഇത്രയും തുക ധർത്തടിക്കുന്നതെന്നും അൻവർ പരിഹസിച്ചു.
അൻവറിന്റെ പ്രസംഗം തീർന്നയുടനാണ് സഭ നിയന്ത്രിച്ചിരുന്ന ഇ.കെ.വിജയൻ തിരുത്തുമായി എത്തിയത്. ജനാധിപത്യ സമ്പ്രദായത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവുമെല്ലാം ഉണ്ടെന്നത് ബഹുമാനപ്പെട്ട അംഗം മനസിലാക്കണമെന്നും അത്തരത്തിൽ ഇതിനെ കണ്ടാൽ മതിയെന്നും ചെയർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |