തിരുവനന്തപുരം: സർവർ തകരാർ പരിഹരിച്ച് സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ പോലെയാക്കാമെന്ന രജിസ്ട്രേഷൻ വകുപ്പിന്റെ പ്രതീക്ഷ അസ്ഥാനത്തായി. സർവറിന്റെ മന്ദഗതിക്കുള്ള കാരണം കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് എൻ.ഐ.സിയിലെ വിദഗ്ദ്ധർ.
ഡൽഹിയിലുള്ള വിദഗ്ദ്ധസംഘം തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായാണ് രജിസ്ട്രേഷൻ വകുപ്പ് പറയുന്നത്. ആധാരം രജിസ്റ്റർ ചെയ്യുന്നതിന് ഇന്നലെ പുതുതായി ടോക്കൺ പോലും നൽകിയില്ല. ആധാരം തയ്യാറാക്കി പണമടച്ച് ടോക്കൺ എടുത്താൽ നാല് മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നടത്തിയാൽ മതി. ഇപ്പോഴത്തെ സാഹചര്യത്തി ടോക്കൺ എടുക്കാനും ആൾക്കാർ തയ്യാറാവുന്നില്ല. ആധാരം രജിസ്റ്റർ ചെയ്യാൻ വിദേശത്തു നിന്നും മറ്റും എത്തിയവരാണ് ആകെ വലയുന്നത്. അവധി അവസാനിക്കും മുമ്പ് രജിസ്ട്രേഷൻ നടത്താനായില്ലെങ്കിൽ യാത്ര പാഴാവും.തകരാർ പരിഹരിക്കുന്നതിനെക്കുറിച്ച് അധികൃതരുമായി വകുപ്പ് മന്ത്രി വി.എൻ.വാസവൻ തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |