തിരുവനന്തപുരം: കൊവിഡ് വ്യാപനമുണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ ദേശീയപാത വികസനം 2025ഓടെ പൂർത്തിയാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. 98 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. രണ്ടാഴ്ചയിലൊരിക്കൽ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.
തിരുവനന്തപുരം റിംഗ്‌റോഡ് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ പകുതി ചെലവും വഹിക്കുന്നത് സംസ്ഥാനമാണ്. പാലക്കാട് - കോഴിക്കോട്, തേനി - മൂന്നാർ - കൊച്ചി, തിരുവനന്തപുരം - കൊട്ടാരക്കര - അങ്കമാലി ദേശീയപാതകൾക്ക് തുകയുടെ 25 ശതമാനം കൂടി സംസ്ഥാനം വഹിക്കുന്നുണ്ട്. ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിക്കുന്നതിന് മുമ്പ് എല്ലാ വകുപ്പുകളും അക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. റോഡ് നിർമ്മാണത്തിന് കേന്ദ്ര ഫണ്ട് ലഭിക്കാത്ത സ്ഥിതി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. റോഡ് പദ്ധതികളുടെ അവകാശവാദം ഉന്നയിച്ച് പലരും ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. എവിടെയെല്ലാം എത്ര ബോർഡുകൾ സ്ഥാപിക്കുന്നു എന്നതിലല്ല, ജനങ്ങളുടെ മനസിൽ ആരുടെ ചിത്രമാണുള്ളത് എന്നതിലാണ് കാര്യം.
10 സ്ഥലങ്ങളിൽ
സ്ട്രീറ്റ് പദ്ധതി
ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ 10 സ്ഥലങ്ങളിൽ സ്ട്രീറ്റ് പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തിൽ കടലുണ്ടി , കാന്തല്ലൂർ, പിണറായി, അഞ്ചരക്കണ്ടി , വലിയപറമ്പ് ,ചേകാടി , തൃത്താല, പട്ടിത്തറ, മറവൻതുരുത്ത്, മാഞ്ചിറ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കോവളത്തിനായി കിഫ്ബി വഴി ബൃഹത്തായ ടൂറിസം പദ്ധതി നടപ്പാക്കും..ഇത്തവണ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കും. ഈ വർഷം തിരഞ്ഞെടുക്കപ്പെടുന്ന 25കോളേജുകളിൽ ടൂറിസം ക്ലബ്ബ് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |