തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് 25 ശതമാനം ഗ്രേസ് മാർക്ക് നൽകുമെന്നും വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സ്‌കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം ഗൗരവമായി കാണും. ജീവിത ശൈലീരോഗം തടയാൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററുമായി ചേർന്ന് മുഴുവൻ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും.
ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്കുള്ള സേവനം സമീപത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. വി.എച്ച്.എസ്.ഇ, ഹയർ സെക്കൻഡറി, വിദ്യാലയതലത്തിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന് ആരോഗ്യ, എക്‌സൈസ് വകുപ്പുകളുമായി ചേർന്ന് പുതിയ പദ്ധതി ആവിഷ്‌കരിക്കും. പാഠ്യപദ്ധതിയിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും. പഠനത്തിലൂടെ വിദ്യാർത്ഥികൾ നേടിയ അറിവ് വിലയിരുത്താൻ എസ്.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ അസസ്‌മെന്റ് സെൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |