തിരൂരങ്ങാടി: ചെറുമുക്കിലെ നന്നമ്പ്ര കൃഷി ഭവനിൽ ട്രാക്ടർ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. കൃഷി ആവശ്യങ്ങൾക്കായി വാങ്ങിയ ട്രാക്ടർ അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നതിൽ ആക്ഷേപമുയർന്നിട്ടുണ്ട്. നുറുകണക്കിന് കർഷകരുള്ള നന്നമ്പ്രയിൽ ആർക്കും ഉപകരിക്കാതെയാണ് ട്രാക്ടർ മഴയും വെയിലും കൊണ്ട് കിടക്കുന്നത്.
നന്നമ്പ്ര പഞ്ചായത്തിലെ പഴയ വാഹനം ഇത്തരത്തിൽ ഒന്നര വർഷത്തോളം നന്നമ്പ്ര പ്രാഥമികരോഗ്യ കേന്ദ്രത്തിൽ വെയിലും മഴയും കൊണ്ട് നശിച്ചിരുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്തയും നൽകിയിരുന്നു. പിന്നീട് വാഹനം നന്നമ്പ്ര പ്രാഥമികരോഗ്യ കേന്ദ്രത്തിൽ നിന്ന് കാണാതായി. മാസങ്ങൾക്ക് ശേഷം പഞ്ചായത്ത് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ തള്ളുന്ന കൊടിഞ്ഞി കടുവള്ളൂർ താത്കാലിക ഷെഡ്ഡിൽ ടാർപോളിൻ മൂടിയ നിലയിൽ വാഹനം കണ്ടെത്തുകയും ചെയ്തു. വിഷയം നന്നമ്പ്രയിൽ ഏറെ വിവാദമാവുകയും യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് സി.പി.എമ്മിനെ കൂട്ട് പിടിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായിരുന്ന കെ.പി.കെ തങ്ങളുടെ നേതൃത്വത്തിൽ മാർച്ച് നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പാർട്ടിയുടെ സ്ഥാനത്തുനിന്നും മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്നും കെ.പി.കെ തങ്ങളെ മാറ്റി നിറുത്തിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |