ചെന്നൈ: നടപ്പ് അദ്ധ്യയനവർഷം (2022-23) എൻജിനിയറിംഗ് ഇതര കോഴ്‌സുകളായ ബി.ബി.എ., ബി.കോം, ലോ, ബി.എസ്‌സി, ബി.എ., ബിരുദാനന്തര ബിരുദകോഴ്‌സുകൾ തുടങ്ങിയവയിൽ പ്രവേശനം നേടുന്ന കുട്ടികളിൽ യോഗ്യരായവർക്ക് ജി.വി മെറിറ്റ്, രാജേശ്വരി അമ്മാൾ മെറിറ്റ് സ്കോളർഷിപ്പുകളുമായി വി.ഐ.ടി ആന്ധ്രാപ്രദേശ് (വി.ഐ.ടി - എ.പി).
വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ.ജി.വിശ്വനാഥനാണ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏതെങ്കിലും ബോർഡ് പരീക്ഷയിൽ ടോപ്പറായ വിദ്യാർത്ഥിക്കാണ് ബിരുദകോഴ്‌സിൽ ജി.വി മെറിറ്റ് സ്കോളർഷിപ്പെന്ന് വൈസ് ചാൻസലർ ഡോ.എസ്.വി.കോട്ടാ റെഡ്ഡി പറഞ്ഞു. ബിരുദ പഠനകാലയളവിൽ വിദ്യാർത്ഥിക്ക് 100 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.
ജില്ലാതല ടോപ്പർമാർക്കാണ് രാജേശ്വരി അമ്മാൾ മെറിറ്റ് സ്കോളർഷിപ്പ്. ബിരുദപഠനകാലത്തെ ട്യൂഷൻഫീസിൽ 50 ശതമാനം സ്കോളർഷിപ്പാണ് ലഭിക്കുക. ടോപ്പർ പെൺകുട്ടിയാണെങ്കിൽ 75 ശതമാനം. ബിരുദത്തിന് സി.ജി.പി.എ 9.0 ശതമാനം അല്ലെങ്കിൽ 90 ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ് പി.ജിയിൽ 100 ശതമാനം സ്കോളർഷിപ്പെന്ന് രജിസ്‌ട്രാർ ഡോ.ജഗദീഷ് ചന്ദ്ര മുദുഗണ്ടി പറഞ്ഞു. സി.ജി.പി.എ 8.0/80 ശതമാനം മാർക്കുള്ളവർക്ക് സ്കോളർഷിപ്പ് 50 ശതമാനം. പെൺകുട്ടികൾക്ക് 75 ശതമാനം.
പ്രവേശനത്തിനായി ജൂലായ് 31വരെ അപേക്ഷിക്കാമെന്ന് ഡയറക്‌ടർ-അഡ്മിഷൻസ് ഡോ.കെ.മണിവണ്ണൻ പറഞ്ഞു. വിവരങ്ങൾക്ക്: https://vitap.ac.in/ ഇ-മെയിൽ : admission@vitap.ac.in ഫോൺ : 7901091283
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |