തൃശൂർ: മാസം തീരാറായിട്ടും തൃശൂർ താലൂക്കിലെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണം പൂർത്തിയാക്കിയില്ല. ഈമാസത്തെ റേഷൻ വിതരണം തുടങ്ങിയത് ആറാം തീയതിയായിരുന്നു. ഇ - പോസ് യന്ത്രത്തിൽ ഒരു മാസം അവസാനിച്ച് അടുത്തമാസത്തെ വിഹിതം അപ്‌ലോഡ് ചെയ്യാൻ ഒരു ദിവസം വൈകാറുണ്ട്. എന്നാൽ ഇത്തവണ ദിവസങ്ങൾ കഴിഞ്ഞാണ് റേഷൻ വിതരണം ആരംഭിക്കാനായത്.
മാസം അവസാനിച്ചശേഷം ഭക്ഷ്യവിതരണത്തിന് കുറച്ചുദിവസം നൽകുന്നത് നിറുത്തലാക്കിയിട്ട് മാസങ്ങളായി. എന്നിട്ടും തൃശൂരിൽ വിതരണം തുടങ്ങാൻ വൈകിയത് വീഴ്ചയാണ്. പണം അടച്ചവർക്ക് മാത്രമേ അരിയുള്ളൂവെന്ന് പറഞ്ഞാണ് റേഷൻ കടകളിലേക്കുള്ള വാതിൽപ്പടി വിതരണം വൈകിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞമാസം ഏഴിന് പണം അടച്ച വ്യാപാരിക്ക് 19നാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതത്രെ.
കൊടുങ്ങല്ലുർ ഒഴികെ ജില്ലയിലെ മറ്റ് താലൂക്കുകളിൽ ഒരാളാണ് റേഷൻ വസ്തുക്കൾ വിതരണം ചെയ്യുന്നത്. വിവിധ താലൂക്കുകളിൽ ബിനാമി പേരുകളിൽ ഇദ്ദേഹത്തിന് തന്നെയാണ് ഗതാഗത കരാർ. അതിനാൽ എഫ്.സി.ഐ ഗോഡൗണുകളിലേക്കും റേഷൻകടകളിലേക്കും യഥാസമയം ഭക്ഷ്യവസ്തുക്കൾ വിതരണം എത്തിക്കുന്നതിന് തടസമാകുന്നുണ്ട്. വാഹനങ്ങളുടെ കുറവാണ് പ്രധാന പ്രതിസന്ധി.
ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ തൃശൂരിന് പലപ്പോഴും വൈകിയാണ് അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നത്. മഴയാണ് കുഴയ്ക്കുന്നതെന്നാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ വിശദീകരണം.
റേഷൻ വ്യാപാരികളുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |