കൊളംബോ : ശ്രീലങ്കയിൽ ഇന്ധനത്തിനായി വരി നിന്ന രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കൻ പ്രവിശ്യയായ കിന്നിയയിലെ പെട്രോൾ പമ്പിന് മുന്നിൽ വരിനിന്ന 59 കാരനും പടിഞ്ഞാറൻ പ്രവിശ്യയായ മതുഗമയിൽ 70കാരനുമാണ് മരിച്ചത്.
പത്ത് ദിവസങ്ങൾക്ക് ശേഷം പമ്പുകളിൽ ഇന്ധനമെത്തിയതോടെ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീലങ്കയിൽ ഇന്ധനത്തിനായി വരിനിന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവം ഇതാദ്യമായല്ല. 2022ന്റെ തുടക്കം മുതൽ തന്നെ മണിക്കൂറുകളോളം വരി നിൽക്കേണ്ടി വന്ന ചിലർ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |