കോട്ടയം. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പാക്കുന്ന സംരംഭക വർഷത്തോടനുബന്ധിച്ച് ജില്ലയിൽ മൂന്നു മാസത്തിനുള്ളിൽ 2657 പുതിയ പദ്ധതികൾക്ക് ആരംഭിച്ചു. ജില്ലയിൽ 145.41 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ സാദ്ധ്യമായത്. പുതിയതായി 5266 പേർക്ക് തൊഴിൽ ലഭിച്ചു.
പദ്ധതിയിലൂടെ ജില്ലയിൽ ഈ വർഷം 8834 സംരംഭങ്ങൾ ആരംഭിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഇന്റേൺസിനേയും താലൂക്ക് തലത്തിൽ റിസോഴ്‌സ് പേഴ്‌സണെയും നിയമിച്ചു. സംരംഭം ആരംഭിക്കാൻ താത്പര്യമുള്ളവർക്ക് സർക്കാർ സേവനങ്ങളെക്കുറിച്ചു ബോധവത്കരണ സെമിനാറുകൾ നടത്തി. പൊതുജനങ്ങൾക്ക് പദ്ധതികളെക്കുറിച്ചറിയാൻ തിങ്കൾ,ബുധൻ ദിവസങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌ക് സേവനം ലഭ്യമാണ്.
ലോൺ മേളകളും.
രണ്ടാം ഘട്ടത്തിൽ ജൂലായ്, ആഗസ്ത് മാസങ്ങളിൽ ലോൺ മേളകളും ലൈസൻസ് മേളകളും സംഘടിപ്പിക്കും. 50 ലക്ഷം വരെ സ്ഥിര നിക്ഷേപമുള്ള ഉദ്പാദന യൂണിറ്റുകൾക്കും 20 ലക്ഷം വരെ സ്ഥിരനിക്ഷേപമുള്ള സേവന യൂണിറ്റുകൾക്കും പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 25 ശതമാനം മുതൽ 35 ശതമാനം വരെ സബ്‌സിഡി നൽകും.10
ലക്ഷം വരെ സ്ഥിരനിക്ഷേപമുള്ള ഉദ്പാദന യൂണിറ്റുകൾക്ക് 40 ശതമാനം ഗ്രാന്റ് നൽകും. സംരംഭകത്വ സഹായ പദ്ധതിയിലൂടെ സ്ഥിര നിക്ഷേപത്തിന്റെ 40 ശതമാനം വരെ വകുപ്പ് സബ്‌സിഡി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |