പുത്തൂർ: കുളക്കട ആലപ്പാട്ട് അമ്പലത്തിന് സമീപം ജൂലായ് 4നുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസുള്ള കുട്ടിയടക്കം മൂന്നുപേർ മരിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ. പത്തനംതിട്ട ഏറത്ത് ചൂരക്കോട് ഷിബുഭവനിൽ അരവിന്ദ് സന്തോഷിനെയാണ് (23) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അടൂരിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഓൾട്ടോ കാറിൽ കൊട്ടാരക്കരയിൽ നിന്ന് അടൂർ ഭാഗത്തേക്ക് അമിതവേഗതയിൽ പോയ ഇന്നോവ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഓൾട്ടോ കാറിലുണ്ടായിരുന്ന ബിനീഷ് കൃഷ്ണൻ (33) അടൂർ താലൂക്ക് ആശുപത്രിയിൽ വച്ചും ഭാര്യ അഞ്ചു (30) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചും ഇവരുടെ മൂന്ന് വയസുള്ള മകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മനഃപൂർവമായ നരഹത്യയ്ക്കാണ് കേസ്. അരവിന്ദ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നതിനാൽ ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |