തളിപ്പറമ്പ്: ജില്ലയിലെ വ്യവസായ പ്രദേശമായ ധർമ്മശാല പാടിക്കുന്നിലെ ടാഗോർ പ്ളൈവുഡ് കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ബോയിലർ പിടിപ്പിച്ച കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബോയിലറും കെട്ടിടവും പൂർണമായും അഗ്നിക്കിരയായി. യന്ത്ര ഉപകരണങ്ങളും പാഴ്മരങ്ങളും ഉത്പാദിപ്പിച്ച പ്ളൈവുഡുകളുമൊക്കെ കത്തിനശിച്ചിട്ടുണ്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണം.
തളിപ്പറമ്പ്, കണ്ണൂർ എന്നിവടങ്ങളിൽ നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയർ എൻജിനുകൾ ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. കണ്ണൂർ ഫയർ സ്റ്റേഷൻ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജീവൻ, തളിപ്പറമ്പ് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ടി. അജയൻ എന്നിവർ നേതൃത്വം നൽകി. ഫയർഫോഴ്സിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പാടിക്കുന്നിലെ ഫ്ളൈവുഡ് ഫാക്ടറികളിൽ ഇതരസംസ്ഥാന തൊഴിലാളികളായ നൂറ് കണക്കിനാളുകൾ ജോലി ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |