ലക്‌നൗ: യുപിയിൽ മസാറുകൾ തകർത്തതിന് രണ്ട് മുസ്ളീം യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം നടന്നത്. കാൻവാർ യാത്ര നടക്കുന്ന വേളയിൽ വർഗീയ പ്രക്ഷോഭങ്ങൾ ഉണ്ടാക്കുന്നതിന്റെ ശ്രമമായാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ വൈകിട്ട് നാലരയോടെയാണ് അക്രമം നടന്നത്.
കമാൽ, ആദിൽ എന്നീ സഹോദരങ്ങളാണ് പിടിയിലായത്. ഇവർ തലയിൽ കാവിനിറത്തിലെ തുണി അണിഞ്ഞുകൊണ്ടായിരുന്നു അക്രമം നടത്തിയത്. ജലാൽ ഷാ മസാറിനെ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത രണ്ട് പേരെക്കുറിച്ച് വിവരം ലഭിച്ചുവെന്നും പിന്നാലെ നടത്തിയ അന്വേഷണത്തിൽ വലിയൊരു വർഗീയ ഗൂഡാലോചന തകർക്കാനായെന്നും എഡിജി അജിത് കുമാർ പറഞ്ഞു.
Bijnor, UP| A big communal conspiracy was prevented (on July 24) under Sherkot PS limits; info was received about 2 people ransacking Jalal Shah Mazar & burning several 'chadar'. Police reached the spot & got to know that a similar incident happened at Bhure Shah Mazar: ADG (L&O) pic.twitter.com/lCEwG5bswK
— ANI UP/Uttarakhand (@ANINewsUP) July 24, 2022
വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ രാവിലെ പതിന്നൊരയോടെ ബുരേ ഷാ മസാറിലും കുത്തുബ് ഷാ മസാറിലും സമാന സംഭവങ്ങൾ നടന്നതായി പൊലീസിന് വിവരം ലഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സമൂഹമാദ്ധ്യമങ്ങൾ നിരന്തരമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |